A flower is a flower not because of its looks, flesh or scent. But because of its 'LIFE'....!
Showing posts with label ചിത്രങ്ങള്‍. Show all posts
Showing posts with label ചിത്രങ്ങള്‍. Show all posts
Monday, December 25, 2017
Thursday, February 13, 2014
നീലപ്പൂക്കളുടെ താഴ്വരകൾ!
സ്നേഹത്തിന്റെ നനവുള്ള താഴ്‌വാരങ്ങളിലേയ്ക്ക്
ആണ്ടു പോകുന്ന വേരുകളിലെ
സ്നേഹമൂറ്റിക്കുടിച്ചു ദാഹം തീർക്കുന്ന
പച്ചയിലകൾ കണ്ടുപിടിച്ചെടുത്തതാണീ നിറം!
സ്നേഹത്തിനു
നിറം ഇതാണ്, ഇതാണ്
ലോകമേ... എന്ന്
കുപ്പായമിടാതെ, മുഖച്ചായം പൂശാതെ
അകത്തെ താഴ്വാരങ്ങളിൽ നിന്നും
ആർക്കുമല്ലാതെ
ഏതോ ചുമരിൻ ചുവട്ടിൽ
'ഠ' വട്ടലോകത്തിൽ
ഇലകൾ, ഹൃദയം ഉരുക്കിയൂതിക്കാച്ചിയെടുക്കുന്ന
വാട്ടമേൽക്കാത്ത പ്രണയവർണ്ണം...
എന്തിനോ വിരിഞ്ഞുവന്ന പ്രണയം...
അന്നും ഇന്നും എന്നും....
Sunday, January 05, 2014
ഒരില, ഒരാകാശം.
അങ്ങ്...
അങ്ങകലെ നിന്നും
ഒരു മേഘത്തുളയിലൂടൊലിച്ചിറങ്ങി
വരുന്നൊരു വെയിലിൻ സ്തൂപത്തിൽ
ആരുമറിയാതെ ഒരാകാശം പാളിനോക്കാറുണ്ടെപ്പൊഴും.
ഇങ്ങ്... ഇങ്ങടുത്ത്
മണ്ണിൽ
നിറം പുതുക്കിക്കൊണ്ടിരിയ്ക്കുന്ന തളിരിലകൾക്ക്
ആ പാളിനോട്ടം തന്നെ ധാരാളമായിരുന്നു.
ഇളം ചൂടു വിരലായി,
കണ്ണെത്താദൂരത്തു നിന്നും
ആകാശവെളിച്ചം
വന്നു തൊടുമ്പോൾ
അത് ഇലയ്ക്കൊരു നിമിഷത്തെ വളർച്ചയായിരുന്നു..
ഒരു ദിവസത്തെ സമാധാനമായിരുന്നു.
രാത്രികളിൽ
ആകാശം തന്നെയാണതുമെന്നറിയാതെ
നിലാവിന്റെ തലോടലുകളിൽ മയങ്ങി
ഇലകളായ ഇലകളൊക്കെയും
കൂമ്പി, വെയിലിനെ കാത്തുകാത്തു
തണുക്കുന്ന മണ്ണിലേയ്ക്കു നോക്കിനിൽക്കും.
അപ്പോളാകാശത്തേയ്ക്കു നോക്കിയാൽ
ആകാശം ഇലയിലേയ്ക്കു പ്രതിഫലിപ്പിയ്ക്കാറുള്ള
കടുംനീലനിറം മുഴുവൻ ഇരുട്ടിലാണ്ടുപോയിരിയ്ക്കും,
ഇരുളിന്റെയാഴങ്ങളിലേയ്ക്കാ മോഹിപ്പിയ്ക്കുന്ന
നീലനിറം, കറുത്തുപോയിരിയ്ക്കും.
പുതുമഴയ്ക്കായുള്ള കാത്തിരിപ്പുകളിലൊക്കെ
ഇലയ്ക്കും ആകാശത്തിനും
ഹൃദയം സൂക്ഷിച്ചു വെയ്ക്കാനുള്ള
ഇടനെഞ്ചാണ് ഭൂമി.
ഹൃദയങ്ങളുടെ വേദന
പൂവുകളായി വിരിഞ്ഞു ചിരി തൂകുന്ന,
അവരുടെ ഋതു -
ഭൂമിയിലെ വസന്തം!
ഇരുണ്ടും വെളുത്തും
പെയ്തും
ആകാശം അങ്ങകലെ..
കടുത്ത നീലയിൽ ദൂരെ...
ഇരുളിലും വെളിച്ചത്തും
പിന്നെ പെയ്തുതോരുമ്പോഴും
മണ്ണിലേയ്ക്കടർന്നു വീഴുന്നത്
ഇലകളിൽ പറ്റുന്ന ആകാശവെളിച്ചം,
ആകാശനീലം.
Sunday, December 29, 2013
അടുക്കളയിലെ കൃഷി - 2
ഒരുപാട് കാലത്തെ ഒരു മോഹമാണീ മുകളിൽ കാണുന്ന ഫോട്ടോയിലെ സംഭവം. പെട്ടെന്നു കണ്ടാൽ ഒരു കുറ്റിക്കാട് പോലെയൊക്കെ തോന്നാമെങ്കിലും അത് ഞങ്ങളുടെ വില്ലയ്ക്കു മുന്നിലെ ഇത്തിരി സ്ഥലത്ത് ഉണ്ടാക്കിയെടുത്ത ഒരു കുഞ്ഞു തോട്ടമാണ്. 2009-ൽ അടുക്കളയിലെ കൃഷി എന്നൊരു പോസ്റ്റ് ഇട്ടിരുന്നു, ആ മോഹം ഒന്നു ബ്ലോഗിലൂടെ പങ്കുവെയ്ക്കാൻ. പക്ഷേ അന്നു പോലും പ്രതീക്ഷിച്ചിരുന്നില്ല, ഇങ്ങനെയൊരു തോട്ടം യാഥാർത്ഥ്യത്തിലാവുമെന്ന്.

ഇതിൽ വെണ്ടക്കാ തൈകൾ മുളച്ചു വന്നിട്ടുണ്ട്. വിത്ത് ഉണക്കി നാട്ടിൽ നിന്നും ഒരു സുഹൃത്ത് കൊണ്ടുവന്നിരുന്നു. പിന്നെ വഴുതനങ്ങയുടെ ഒരു തൈ ഇവിടത്തെ nursery -യിൽ നിന്നും വാങ്ങി, രണ്ടെണ്ണം. പിന്നെ പഴുത്ത പച്ചമുളകിൽ നിന്നും എടുത്ത വിത്ത് മണ്ണിൽ പാകിയുണ്ടാക്കിയ പച്ചമുൾകു ചെടികൾ. ബാക്കി തുളസിച്ചെടി, ഒരു മുല്ല, കറിവേപ്പില. കഴിഞ്ഞു. തോട്ടം. :-)
പച്ചമുളകാണ് ഇതുവരെ ആകെ ഉണ്ടായിട്ടുള്ളത്. മുറ്റത്തു നിന്നും പറിച്ച് റൈത്തയിലും കറിയിലുമൊക്കെ ഇട്ടുകഴിഞ്ഞാൽ, സത്യം പറഞ്ഞാൽ കളയാൻ തോന്നാറില്ല! അതും കൂടെ കഴിയ്ക്കും! :-) പൈസ കൊടുത്ത് കടയിൽ നിന്നും വാങ്ങിയ പച്ചമുളകിനെ പോലും പ്ലെയിറ്റിന്റെ ഓരത്തേയ്ക്ക് മാറ്റിവെയ്ക്കാൻ മടിയില്ലായിരുന്നു. ഇത് ഇപ്പൊ എങ്ങിനെ കളയും? കളയുന്നതു പോട്ടെ ഇവരെയൊന്നും ചെടിയിൽ നിന്നു തന്നെ പറിച്ചെടുക്കാൻ തോന്നുകയില്ല. They are crispy.. smells fresh! you can't throw them away just like that... :-)
ഹാളിലെ കർട്ടൻ മാറ്റി ജനാലയിലൂടെ നോക്കിയാൽ കാണാം തോട്ടം. :-)
കണ്ടോ? പൂക്കൾ വെളുത്തു വെളുത്ത് ഇങ്ങനെ തൂങ്ങിക്കിടക്കും, അതിലേയ്ക്ക് രാവിലെ നേരത്ത് തേൻ കുടിയ്ക്കാൻ വരും ഈ രാജ്യത്ത് ഞാനിതു വരെ കണ്ടിട്ടില്ലാത്ത ചില പാർട്ടീസ്... പൂക്കൾ വാടുമ്പോഴേയ്ക്കും അതിന്റെ ഞെട്ടിൽ നിന്നും പുറത്തേയ്ക്കുന്തി വരും മുളകുവീരൻ. :-) ഇടതുഭാഗത്ത് തൂങ്ങിക്കിടക്കുന്ന മുളകിന്റെ അറ്റത്ത് കാണാം വാടിപ്പോയ പൂവ്. തേനുള്ള ഈ പൂവിൽ നിന്നുമോ എരിവുള്ള മുളക് വരുന്നത് ! :-)
എഫ്.ബി.യിൽ തപ്പിയപ്പോൾ ഇങ്ങനെയൊരു ഗ്രൂപ്പും കണ്ടു. അതിൽ ഗൾഫിലൊക്കെ ഉള്ള ബാൽക്കണികളിലും മുറ്റത്തുമൊക്കെ വെച്ചുപിടിപ്പിക്കുന്നതു കണ്ടാൽ, ഈ തോട്ടമൊക്കെ ഒന്നിനുമില്ല. എന്നാലും ആദ്യത്തെ സ്റ്റെപ് എന്ന നിലയ്ക്ക് ഇത് ഈ ബ്ലോഗിൽ കിടക്കട്ടെ.
എഫ്.ബി ഗ്രൂപ് താല്പര്യമുള്ളവർക്ക് - https://www.facebook.com/groups/krishi/
ഇനി അടുത്തത് തക്കാളിയിലേയ്ക്കാണ് പ്ലാൻ. തക്കാളിത്തൈ നട്ടത് പിടിച്ചില്ല, ഇലകളൊക്കെ ചുരുണ്ടുചുരുണ്ട് പോയി. പിന്നെ സൂര്യകാന്തിയുടെ വിത്തുകളും ഇരിയ്ക്കുന്നു, നടാൻ. ഇനി സ്ഥലമൊക്കെ ഒന്നു കൂടി എക്സ്റ്റെൻഡ് ചെയ്തെടുത്ത്, മണ്ണിട്ട് വീണ്ടും ചെയ്യണം, അപ്പോഴേയ്ക്കും
ഇത് വിജയകരമാവുമോ എന്നും അറിയണം.
Sunday, January 08, 2012
കറുപ്പും വെളുപ്പും

ഒരു കറുത്ത ചില്ലിൻകൂട്ടിലേയ്ക്കു ഒപ്പിയെടുക്കപ്പെട്ട,
തിരികെപ്പിടിച്ചെടുക്കാൻ കൊതിപ്പിയ്ക്കുന്ന ഒരു നിമിഷം!
ആ കറുപ്പിൽ നിന്നും
വെളുപ്പ്
വല്ലാതെ ആശിപ്പിയ്ക്കുന്ന ഒരു പഴയ കൌതുകത്തെ കണ്ടെടുക്കുന്നു.
അതിനെ ഉള്ള് തൊടുന്ന നിഷ്കളങ്കതയുടെ ഉടുപ്പിടീപ്പിയ്ക്കുന്നു.
അതിനൊരുപിടി ഓർമ്മകളുടെ സുവർണ്ണതിളക്കം നൽകുന്നു.
ഈ കറുപ്പിനും വെളുപ്പിനുമിടയ്ക്കെവിടെയൊക്കെയോ
വിട്ടുവിട്ട്, അടർന്നുവീണു കൊണ്ടിരിയ്ക്കുന്ന ഭാഗത്ത്
ഇനിയുമൊരു ബാല്യത്തിന്റെ ഒരു കുഞ്ഞു ശബ്ദം കേൾക്കാനുണ്ട്.
ഇന്നലെകളുടെ കറുത്തു തുടങ്ങുന്ന ബാല്യങ്ങളെ വീണ്ടെടുത്തോമനിയ്ക്കാൻ
ഇന്നിനുണ്ടാവുന്നുണ്ട്
അത്ര തന്നെ നിഷ്ക്കളങ്കതയൂറുന്ന,
അതേ രക്തമോടുന്ന,
വെളുത്തു തുടങ്ങുന്ന മറ്റൊരു ബാല്യം!
ഇങ്ങനെ കറുത്ത് കറുത്ത്, വെളുത്തു വെളുത്ത്,
പിന്നെ വെളുത്ത് കറുത്ത്, കറുത്ത് വെളുത്ത്...
(This image was clicked by my uncle long before and I have to mention my cousin sister also here, from whom I got this photo.
And this is dedicated specially to my brother and his son! )
Monday, May 02, 2011
Wednesday, April 13, 2011
Wednesday, March 30, 2011
Sunday, March 20, 2011
Monday, February 14, 2011
ശിശിരം
പൊഴിയ്ക്കുകയാണ്
ഞാനെന്റെയീ മുഴുവൻ ഇലച്ചാർത്തുകളെ.
മഞ്ഞിന്റെ പുതപ്പിൽ,
ശീതക്കാറ്റിൽ
നഗ്നയായ്
ഒരുനാൾ വന്നെത്തുമെന്ന്
കാത്തുനില്ക്കാൻ.
അതെ!
പൊഴിയ്ക്കുകയാണീ വഴിയോരങ്ങളിൽ
വസന്തമേ!
നിനക്കുമാത്രമായ്
ഞാനെന്റെയീ മുഴുവൻ നിറങ്ങളെ!
എന്റെ ജീവന്റെ ജീവനുകളെ...
Note
ചിത്രങ്ങൾക്കു കടപ്പാട് - എന്റെ സഹോദരന്.
Monday, November 24, 2008
Monday, November 17, 2008
ഒരു കുടം റോസാപ്പൂക്കള്‍.
ഇവിടത്തെ പഠന രീതി കുട്ടികളിൽ അവരുടെ സർഗ്ഗവാസനകൾ പുറത്തുകൊണ്ടുവരാൻ എളുപ്പമാക്കുന്ന തരത്തിലുള്ളതാണെന്നു തോന്നാറുണ്ട്. നാട്ടിൽ പണ്ടങ്ങനെയുണ്ടായിരുന്നില്ല. ഇപ്പോൾ ഒരുപക്ഷേ നാട്ടിൽ സി.ബി.എസ്.സി സ്ക്കൂളുകൾ കുടുതൽ വ്യാപകമായതോടെ പഠനരീതികളിലും മാറ്റങ്ങൾ സംഭവിച്ചിരിയ്ക്കാം.
ഇവരുടെയൊക്കെ നോട്ടു പുസ്തകങ്ങൾ കാണാൻ നല്ല ചന്തമാണ്. നിറയേ സ്റ്റിക്കറും, ചിത്രങ്ങളും ഒക്കെയായി, ഓരോ പാഠങ്ങൾ അവസാനിയ്ക്കുമ്പോഴും ആ പാഠത്തിന്റെ ചുരുക്കം ഒരു ചിത്രമായി കുട്ടികൾ വരച്ചു വെയ്ക്കും. ചിത്രം വരയ്ക്കാൻ പറ്റുമോ ഇല്ലയോ എന്നൊരു ശങ്കയേ ഇല്ലാതെ, ഡ്രോയിംഗിനൊരു പ്രത്യേകം പീര്യഡ് ഇല്ലാതെ ക്ലാസിലെ എല്ലാ കുട്ടികളും വരയ്ക്കുന്നു. കെ.ജി. മുതൽക്കു തന്നെ കളറടിയിൽ തുടങ്ങി വർണ്ണങ്ങളുമായി കുട്ടികളെ പരിചയപ്പെടുത്തുന്നു. ചെറു ചെറു ചിത്രങ്ങളായി അവർ വരച്ചു തുടങ്ങുന്നു.
ചിത്രം വരയ്ക്കൽ മാത്രമല്ല, റ്റെക്സ്റ്റ് ബുക്കിൽ അവസാനം കൊടുത്തിരിയ്ക്കുന്ന എക്സർസ്സൈസ് നോക്കി, അതിലെ പരീക്ഷണങ്ങൾ ചെയ്തു നോക്കലും ഇവിടെ അമ്മൂന് വലിയ താൽപര്യമാണ്. "റ്റീചർ പറഞ്ഞിട്ടുണ്ട് ചെയ്യാൻ" എന്നാണവളുടെ ഭാഷ്യം. ടീചർ പറഞ്ഞാൽ പിന്നെ അപ്പീലില്ല.
എനിയ്ക്കാണെങ്കിലോ, വെള്ളം താഴത്ത് ഒഴിയ്ക്കുമോ, മണ്ൺ അകത്തേയ്ക്കു കയറ്റുമോ, എന്നൊക്കെ ആധി പിടിച്ച് അമ്മു "പരീക്ഷണങ്ങൾക്ക്" തെയ്യാറെടുക്കുമ്പോൾ ഹൃദയം മിടിയ്ക്കാൻ തുടങ്ങും.(എന്തൊരു നല്ല സപ്പോർടിംഗ് അമ്മ!)
ഒരു ദിവസമുണ്ട് അവൾ മുറ്റത്തുള്ള ചെടിയുടെ അരികെ നിന്ന്, അനീത്തികുട്ട്യേം വിളിച്ചു നിന്ന് പറഞ്ഞു കൊടുക്കുന്നു. നന്നായി ബ്രീത് ചെയ്യാം നമുക്ക്, ചെടി നമുക്ക് നിറയേ ഓക്സിജൻ തരുമെന്ന്. രണ്ടു പേരും അവിടെ നിന്ന് വലിയോ വലി!
എന്റെ ഓർമ്മയിൽ അവധിക്കാലങ്ങളിൽ പുസ്തകം നിറച്ച് എന്തൊക്കെയോ വരച്ചു കൂട്ടിയിരുന്നതൊഴിച്ചാൽ എന്തെങ്കിലുമൊക്കെ പാഠിപ്പിനായി വരച്ചു തുടങ്ങിയത് ഹൈസ്കൂളിലൊക്കെ എത്തിയിട്ടാണെന്നു തോന്നുന്നു. ഡ്രോയിംഗിനൊരു മാഷുണ്ടായിരുന്നു, തോമസ് മാഷ്. മാഷ് ബോർഡിൽ വരച്ചിരുന്നത്, പുസ്തകത്തിൽ വരച്ചു വെയ്ക്കും, അടച്ചു വെയ്ക്കും പിന്നെ അടുത്ത ഡ്രോയിംഗ് പീര്യഡിലാണ് അതൊന്ന് തുറന്നു നോക്കുന്നത് - ഓ, ഈ ചിത്രം വരയലൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ലല്ലോ എന്ന മട്ടിൽ.
അന്ന്, പാട്ട് പീര്യഡ്, തുന്നൽ പീര്യഡ്, ഡ്രോയിംഗ് പീര്യഡ് തുടങ്ങിയവയൊക്കെ ടീച്ചറെ ശ്രദ്ധിയ്ക്കാതെ ക്ലാസ്സിൽ ഇഷ്ടം പോലെ ബഹളം വെയ്ക്കാനും, സംസാരിയ്ക്കാനും ഒക്കെ സ്വാതന്ത്ര്യമുള്ള പീര്യഡ് എന്നർത്ഥത്തിലായിരുന്നു ഞങ്ങൾ കുട്ടികൾ പരിഗണിച്ചിരുന്നത്. ആ ടീച്ചർമ്മാരൊട് ഞങ്ങൾക്കു തന്നെ സഹതാപമായിരുന്നു, പാവം ടീച്ചർ.. ടീച്ചറെ ആർക്കും ഒരു വിലയുമില്ല! എന്നു ഞങ്ങൾ തന്നെ തീരുമാനിച്ച് അങ്ങൊഴുക്കിവിടുന്ന സഹതാപം! ഹൈസ്കൂളിലെത്തിയാൽ പിന്നെ ഈ പീര്യഡുകളൊന്നും ഇല്ല താനും.
ചിത്ര രചന എനിയ്ക്കിഷ്ടമാണ് എന്നു തിരിച്ചറിയാൻ തുടങ്ങിയതു തന്നെ പ്രീഡിഗ്രി കാലത്തായിരുന്നു.
ഇവിടെ അമ്മു ഇപ്പോഴേ ആർട്ടിസ്റ്റ് ആവാനാ മോഹം എന്നൊക്കെ പറഞ്ഞു നടക്കുന്നു. (അതിടയ്ക്കു ഡോക്ടറിലേയ്ക്കു പരിവർത്തനം ചെയ്യുകയെന്ന പതിവുമുണ്ട്)
അമ്മു എന്നാ വരച്ചു തുടങ്ങീത് എന്നോര്‍ക്കുന്നില്ല. ഏതായാലും മൂപ്പത്യാര്‍ ഞങ്ങളുടെ വീട്ടിലെ വാതിലുകള്‍ക്കും, അലമാറകള്‍ക്കും, ചുവരുകള്‍ക്കുമൊന്നും സ്വൈരം കൊടുക്കാതെ ഒരു പെന്‍സിലും കയ്യില്‍ പിടിച്ചു നടക്കുന്നത് കണ്ടപ്പൊഴാണ് എന്നാപിന്നെ ഡ്രോയിംഗ് ക്ലാസ്സിനു വിട്ടു കളയാമെന്നു തീരുമാനിച്ചത്. അങ്ങനെ പോയി തുടങ്ങി. സ്കൂള്ന്ന് വന്ന് ഊണും കഴിച്ച് ഒരു കുട്ടി പോണിറ്റെയിലൊക്കെ കെട്ടി, ഡ്രോയിംഗ് ബുക്കും, പെന്‍സിലുമൊക്കെ എടുത്ത് അച്ഛന്റെ പിന്നാലെ കാറില്‍ കയറി പൊക്കോളും. ആ നേരം കൃത്യമായി പറഞ്ഞാല്‍ ഞാനൊരു കോട്ടുവായയും വിട്ടിരിയ്ക്കുന്ന നേരം.
അമ്മു വരച്ച ഒരു ചിത്രം. പവര്‍ പഫ് ഗേള്‍സ് - ബ്ലോസം,ബബ്‌ള്‍സ്,ബട്ടര്‍കപ്.

ദാ ഇത് ഫ്ലെമിങ്കോ.

ഇത് ഹൌസ് ഇന്‍ വുഡ്സ് ആണത്രേ.

ഇതാണ് സാക്ഷാല്‍ അമ്മു! സൂക്ഷിച്ചു നോക്കൂ..

ദാ ഇനി ഇത്, അച്ഛനു കൊടുത്ത ഒരു പിറന്നാൾ ആശംസ.
അമ്മു രാവിലെ എണീറ്റു വരുമ്പോൾ അച്ഛനെ കാണുന്നത് ഈ നിലയിലായതു കൊണ്ടാണോ എന്തോ, അച്ഛനിതാ അമ്മൂന്റെ വിരൽത്തുമ്പിൽ ഇങ്ങനെയൊരു രൂപത്തിൽ.

എന്നും അച്ഛാ, അമ്മേ എന്നു വിളിച്ച് ബോറടിയാണ്, ഒരു ചെയ്‌ഞ്ചിന് മമ്മീ, ഡാഡീ എന്നു വിളിയ്ക്കണം എന്നൊക്കെ അമ്മൂന് തോന്നും. അപ്പൊ കിട്ടണ ചാൻസ് വെറുതെ കളയില്ല. ഒറ്റ 'ഡി'-യിൽ ഡാഡീ എന്നൊരു കാച്ച് കാച്ചിയിട്ടുണ്ട്!
കമ്പൂട്ടറിൽ പെയിന്റിനേയും വെറുതെ വിടില്ലെന്നു വെച്ചാല്‍?.

പവർപഫ് ഗേൾസ് മർമൈഡ് ആയാൽ ദാ ഇങ്ങനെയിരിയ്ക്കും.

നവമ്പർ 14-നു ഇവിടെ സ്കൂളിൽ ആഘോഷമൊക്കെയുണ്ടായി. കളർ ഡ്രസ് ഇടാം, റ്റിഫിൻ ബോക്സ് കൊണ്ടു പോണ്ട, ഷൂസ് ഇടണ്ട, ബാഗ് കൊണ്ടുപോണ്ട, വളയിടാം, മാലയിടാം, അങ്ങനെ കുറേ സ്വാതന്ത്ര്യം കിട്ടുന്ന ദിവസം. കൂടാതെ റ്റീച്ചര്‍ ചോകല്ലേറ്റ്സ് തരൂലോ എന്നും. (ഓ, അമ്മ തന്നില്യെങ്കീ എന്താ എന്നു ധ്വനി)എങ്ങനെ ആഘോഷമല്ലാതിരിയ്ക്കും? അന്ന് രാവിലെ വിളിച്ചയുടനെ ചാടിയെണീറ്റു, രണ്ടുപേരും. ഇന്നല്ലേ അമ്മേ ചിൽഡ്രൻസ് ഡേ എന്നും ചോദിച്ചു കൊണ്ട്.

അവരുടെ സന്തൊഷം കണ്ട് അന്നു തന്നെ ഇത് പോസ്റ്റ് ചെയ്യാൻ വെച്ചതായിരുന്നു. പക്ഷേ ഡ്രാഫ്റ്റായി അതിവിടെ തന്നെ കിടന്നു.
ഏതായാലും ഈ വൈകിയ വേളയിൽ ചാച്ചാജീയ്ക്ക് അമ്മൂന്റെ അമ്മയുടെ പഴയ ഒരു നോട്ടുപുസ്തകത്തിന്റെ ഏടിൽ നിന്നും ഒരു കുടം റോസാപ്പൂക്കൾ സമർപ്പിയ്ക്കാം. എന്താ?

ഇവരുടെയൊക്കെ നോട്ടു പുസ്തകങ്ങൾ കാണാൻ നല്ല ചന്തമാണ്. നിറയേ സ്റ്റിക്കറും, ചിത്രങ്ങളും ഒക്കെയായി, ഓരോ പാഠങ്ങൾ അവസാനിയ്ക്കുമ്പോഴും ആ പാഠത്തിന്റെ ചുരുക്കം ഒരു ചിത്രമായി കുട്ടികൾ വരച്ചു വെയ്ക്കും. ചിത്രം വരയ്ക്കാൻ പറ്റുമോ ഇല്ലയോ എന്നൊരു ശങ്കയേ ഇല്ലാതെ, ഡ്രോയിംഗിനൊരു പ്രത്യേകം പീര്യഡ് ഇല്ലാതെ ക്ലാസിലെ എല്ലാ കുട്ടികളും വരയ്ക്കുന്നു. കെ.ജി. മുതൽക്കു തന്നെ കളറടിയിൽ തുടങ്ങി വർണ്ണങ്ങളുമായി കുട്ടികളെ പരിചയപ്പെടുത്തുന്നു. ചെറു ചെറു ചിത്രങ്ങളായി അവർ വരച്ചു തുടങ്ങുന്നു.
ചിത്രം വരയ്ക്കൽ മാത്രമല്ല, റ്റെക്സ്റ്റ് ബുക്കിൽ അവസാനം കൊടുത്തിരിയ്ക്കുന്ന എക്സർസ്സൈസ് നോക്കി, അതിലെ പരീക്ഷണങ്ങൾ ചെയ്തു നോക്കലും ഇവിടെ അമ്മൂന് വലിയ താൽപര്യമാണ്. "റ്റീചർ പറഞ്ഞിട്ടുണ്ട് ചെയ്യാൻ" എന്നാണവളുടെ ഭാഷ്യം. ടീചർ പറഞ്ഞാൽ പിന്നെ അപ്പീലില്ല.
എനിയ്ക്കാണെങ്കിലോ, വെള്ളം താഴത്ത് ഒഴിയ്ക്കുമോ, മണ്ൺ അകത്തേയ്ക്കു കയറ്റുമോ, എന്നൊക്കെ ആധി പിടിച്ച് അമ്മു "പരീക്ഷണങ്ങൾക്ക്" തെയ്യാറെടുക്കുമ്പോൾ ഹൃദയം മിടിയ്ക്കാൻ തുടങ്ങും.(എന്തൊരു നല്ല സപ്പോർടിംഗ് അമ്മ!)
ഒരു ദിവസമുണ്ട് അവൾ മുറ്റത്തുള്ള ചെടിയുടെ അരികെ നിന്ന്, അനീത്തികുട്ട്യേം വിളിച്ചു നിന്ന് പറഞ്ഞു കൊടുക്കുന്നു. നന്നായി ബ്രീത് ചെയ്യാം നമുക്ക്, ചെടി നമുക്ക് നിറയേ ഓക്സിജൻ തരുമെന്ന്. രണ്ടു പേരും അവിടെ നിന്ന് വലിയോ വലി!
എന്റെ ഓർമ്മയിൽ അവധിക്കാലങ്ങളിൽ പുസ്തകം നിറച്ച് എന്തൊക്കെയോ വരച്ചു കൂട്ടിയിരുന്നതൊഴിച്ചാൽ എന്തെങ്കിലുമൊക്കെ പാഠിപ്പിനായി വരച്ചു തുടങ്ങിയത് ഹൈസ്കൂളിലൊക്കെ എത്തിയിട്ടാണെന്നു തോന്നുന്നു. ഡ്രോയിംഗിനൊരു മാഷുണ്ടായിരുന്നു, തോമസ് മാഷ്. മാഷ് ബോർഡിൽ വരച്ചിരുന്നത്, പുസ്തകത്തിൽ വരച്ചു വെയ്ക്കും, അടച്ചു വെയ്ക്കും പിന്നെ അടുത്ത ഡ്രോയിംഗ് പീര്യഡിലാണ് അതൊന്ന് തുറന്നു നോക്കുന്നത് - ഓ, ഈ ചിത്രം വരയലൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ലല്ലോ എന്ന മട്ടിൽ.
അന്ന്, പാട്ട് പീര്യഡ്, തുന്നൽ പീര്യഡ്, ഡ്രോയിംഗ് പീര്യഡ് തുടങ്ങിയവയൊക്കെ ടീച്ചറെ ശ്രദ്ധിയ്ക്കാതെ ക്ലാസ്സിൽ ഇഷ്ടം പോലെ ബഹളം വെയ്ക്കാനും, സംസാരിയ്ക്കാനും ഒക്കെ സ്വാതന്ത്ര്യമുള്ള പീര്യഡ് എന്നർത്ഥത്തിലായിരുന്നു ഞങ്ങൾ കുട്ടികൾ പരിഗണിച്ചിരുന്നത്. ആ ടീച്ചർമ്മാരൊട് ഞങ്ങൾക്കു തന്നെ സഹതാപമായിരുന്നു, പാവം ടീച്ചർ.. ടീച്ചറെ ആർക്കും ഒരു വിലയുമില്ല! എന്നു ഞങ്ങൾ തന്നെ തീരുമാനിച്ച് അങ്ങൊഴുക്കിവിടുന്ന സഹതാപം! ഹൈസ്കൂളിലെത്തിയാൽ പിന്നെ ഈ പീര്യഡുകളൊന്നും ഇല്ല താനും.
ചിത്ര രചന എനിയ്ക്കിഷ്ടമാണ് എന്നു തിരിച്ചറിയാൻ തുടങ്ങിയതു തന്നെ പ്രീഡിഗ്രി കാലത്തായിരുന്നു.
ഇവിടെ അമ്മു ഇപ്പോഴേ ആർട്ടിസ്റ്റ് ആവാനാ മോഹം എന്നൊക്കെ പറഞ്ഞു നടക്കുന്നു. (അതിടയ്ക്കു ഡോക്ടറിലേയ്ക്കു പരിവർത്തനം ചെയ്യുകയെന്ന പതിവുമുണ്ട്)
അമ്മു എന്നാ വരച്ചു തുടങ്ങീത് എന്നോര്‍ക്കുന്നില്ല. ഏതായാലും മൂപ്പത്യാര്‍ ഞങ്ങളുടെ വീട്ടിലെ വാതിലുകള്‍ക്കും, അലമാറകള്‍ക്കും, ചുവരുകള്‍ക്കുമൊന്നും സ്വൈരം കൊടുക്കാതെ ഒരു പെന്‍സിലും കയ്യില്‍ പിടിച്ചു നടക്കുന്നത് കണ്ടപ്പൊഴാണ് എന്നാപിന്നെ ഡ്രോയിംഗ് ക്ലാസ്സിനു വിട്ടു കളയാമെന്നു തീരുമാനിച്ചത്. അങ്ങനെ പോയി തുടങ്ങി. സ്കൂള്ന്ന് വന്ന് ഊണും കഴിച്ച് ഒരു കുട്ടി പോണിറ്റെയിലൊക്കെ കെട്ടി, ഡ്രോയിംഗ് ബുക്കും, പെന്‍സിലുമൊക്കെ എടുത്ത് അച്ഛന്റെ പിന്നാലെ കാറില്‍ കയറി പൊക്കോളും. ആ നേരം കൃത്യമായി പറഞ്ഞാല്‍ ഞാനൊരു കോട്ടുവായയും വിട്ടിരിയ്ക്കുന്ന നേരം.
അമ്മു വരച്ച ഒരു ചിത്രം. പവര്‍ പഫ് ഗേള്‍സ് - ബ്ലോസം,ബബ്‌ള്‍സ്,ബട്ടര്‍കപ്.

ദാ ഇത് ഫ്ലെമിങ്കോ.

ഇത് ഹൌസ് ഇന്‍ വുഡ്സ് ആണത്രേ.

ഇതാണ് സാക്ഷാല്‍ അമ്മു! സൂക്ഷിച്ചു നോക്കൂ..

ദാ ഇനി ഇത്, അച്ഛനു കൊടുത്ത ഒരു പിറന്നാൾ ആശംസ.
അമ്മു രാവിലെ എണീറ്റു വരുമ്പോൾ അച്ഛനെ കാണുന്നത് ഈ നിലയിലായതു കൊണ്ടാണോ എന്തോ, അച്ഛനിതാ അമ്മൂന്റെ വിരൽത്തുമ്പിൽ ഇങ്ങനെയൊരു രൂപത്തിൽ.

എന്നും അച്ഛാ, അമ്മേ എന്നു വിളിച്ച് ബോറടിയാണ്, ഒരു ചെയ്‌ഞ്ചിന് മമ്മീ, ഡാഡീ എന്നു വിളിയ്ക്കണം എന്നൊക്കെ അമ്മൂന് തോന്നും. അപ്പൊ കിട്ടണ ചാൻസ് വെറുതെ കളയില്ല. ഒറ്റ 'ഡി'-യിൽ ഡാഡീ എന്നൊരു കാച്ച് കാച്ചിയിട്ടുണ്ട്!
കമ്പൂട്ടറിൽ പെയിന്റിനേയും വെറുതെ വിടില്ലെന്നു വെച്ചാല്‍?.

പവർപഫ് ഗേൾസ് മർമൈഡ് ആയാൽ ദാ ഇങ്ങനെയിരിയ്ക്കും.

നവമ്പർ 14-നു ഇവിടെ സ്കൂളിൽ ആഘോഷമൊക്കെയുണ്ടായി. കളർ ഡ്രസ് ഇടാം, റ്റിഫിൻ ബോക്സ് കൊണ്ടു പോണ്ട, ഷൂസ് ഇടണ്ട, ബാഗ് കൊണ്ടുപോണ്ട, വളയിടാം, മാലയിടാം, അങ്ങനെ കുറേ സ്വാതന്ത്ര്യം കിട്ടുന്ന ദിവസം. കൂടാതെ റ്റീച്ചര്‍ ചോകല്ലേറ്റ്സ് തരൂലോ എന്നും. (ഓ, അമ്മ തന്നില്യെങ്കീ എന്താ എന്നു ധ്വനി)എങ്ങനെ ആഘോഷമല്ലാതിരിയ്ക്കും? അന്ന് രാവിലെ വിളിച്ചയുടനെ ചാടിയെണീറ്റു, രണ്ടുപേരും. ഇന്നല്ലേ അമ്മേ ചിൽഡ്രൻസ് ഡേ എന്നും ചോദിച്ചു കൊണ്ട്.
അവരുടെ സന്തൊഷം കണ്ട് അന്നു തന്നെ ഇത് പോസ്റ്റ് ചെയ്യാൻ വെച്ചതായിരുന്നു. പക്ഷേ ഡ്രാഫ്റ്റായി അതിവിടെ തന്നെ കിടന്നു.
ഏതായാലും ഈ വൈകിയ വേളയിൽ ചാച്ചാജീയ്ക്ക് അമ്മൂന്റെ അമ്മയുടെ പഴയ ഒരു നോട്ടുപുസ്തകത്തിന്റെ ഏടിൽ നിന്നും ഒരു കുടം റോസാപ്പൂക്കൾ സമർപ്പിയ്ക്കാം. എന്താ?

Wednesday, January 23, 2008
സ്നേഹിയ്ക്കുന്നത്..
ചിലര്‍ സ്നേഹിച്ചു തുടങ്ങിയിട്ടാണ്
പറയുന്നത്, ‘ഇഷ്ടമായി’ എന്നെങ്കിലും.
സ്നേഹം ഭ്രാന്താവുമ്പോള്‍ മാത്രം
ഗത്യന്തരമില്ലാതെ
“നിന്നെ ഞാന്‍ സ്നേഹിയ്ക്കുന്നു”വെന്നും
പറഞ്ഞൊപ്പിയ്ക്കുന്നു.
എന്നിട്ടവസാനം ഇക്കൂട്ടര്‍
സ്നേഹിച്ചങ്ങ് കൊല്ലും.
ചിലര്‍ക്കൊറ്റ സ്നേഹമേ ഉണ്ടാകൂ..
തുടക്കം മൊതല്‍ക്കേ,
ഭ്രാന്ത് പിടിച്ച ഒരൊറ്റ സ്നേഹം മാത്രം.
ഒരു ഭ്രാന്തന്‍ സ്നേഹം.
ഇനിയും ചിലര്‍
തലയും വാലുമില്ലാതെ,
മേലും കീഴും നോക്കാതെ
തലങ്ങും വിലങ്ങും കണ്ണുമടച്ചങ്ങ്
സ്നേഹിച്ചു കളയും.
അന്ധമായി.
വേറെയൊരു കൂട്ടരുണ്ട്.
സ്നേഹസാഗരം.
സ്നേഹിയ്ക്കുന്നുവെന്ന്
പറയാതെ, ഉച്ചരിയ്ക്കാതെ,
സ്വയമറിയുക പോലും ചെയ്യാതെ
ജീവശ്വാസമായി ജീവിച്ച്, മണ്ണോടു ചേര്‍ന്ന്,
ഒടുവില്‍ സ്നേഹം
മണ്ണിനു വളമാക്കി, പുല്‍നാമ്പുകളായി,
പ്രാണവായുവായി
വീണ്ടും കോരിച്ചൊരിയുന്നവര്‍.
പ്രകൃതിയായി, അമ്മയായി.
അതിനെ മഹത്തായ സ്നേഹം എന്നു വിളിച്ചാല്‍ മതിയോ?
അടിക്കുറിപ്പ് :
‘പികാസ്സ‘യില്‍ നിന്നും കിട്ടിയ ഈ ‘മരത്തോട്’ വല്ലാത്ത ഒരു സ്നേഹം തോന്നി.
നിയന്ത്രണം വിട്ടു പോയി.
ചിത്രത്തിന് കടപ്പാട് : ഗൂഗ് ള്‍ പികാസ്സ.
Subscribe to:
Posts (Atom)